ഈ ലേഖയില്‍‍ തിരയുക

ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് യാത്രാമൊഴി


കോട്ടയം, ഏപ്രില്‍ 13, 2013: അഭി.ഗീവര്ഗ്ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.തിരുമേനി ഏറെ സ്നേഹിച്ച ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറാ ചാപ്പലിന്റെ വടക്ക് വശത്തായാണ് അഭി.തിരുമേനിയെ കബറടക്കിയിരിക്കുന്നത്.തിരുമേനിയുടെ വേര്‍പാട് സഭയ്ക്ക് തീരാനഷ്ടമാണെന്ന് പരി.ബാവ തിരുമേനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.ആത്മീയ ,സാം സ്കാരിക .രാഷ്ടീയ മേഖലയിലുള്ള നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.തിരുമേനിയുടെ ദേഹവിയോഹം അറിഞ്ഞത് മുതല്‍ ആയിരക്കണക്കിനാളുകളാണ് ദയറായിലേക്ക് എത്തിച്ചേര്‍ ന്നത്.ഞായറാഴ്ച്ച ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ പ.ബാവാതിരുമേനി വി.കുര്‍ബ്ബാന അര്‍പ്പിക്കും.

ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കാലംചെയ്തു


കോട്ടയം, ഏപ്രില്‍ 12, 2013: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഗീവര്‍ഗീസ്‌ മാര്‍ ഇവാനിയോസ്‌(72) കാലം ചെയ്‌തു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ഇന്നലെ രാവിലെ ഏഴിനായിരുന്നു അന്ത്യം. വാര്‍ക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ച് 12ന് രാവിലെ 7.30നായിരുന്നു അന്ത്യം. ഭൌതീക ശരീരം ഉച്ചയ്ക്കുശേഷം പാമ്പാടി ദയറായില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഏപ്രില്‍ 13 ശനിയാഴ്ച ഉച്ചയ്‌ക്ക്‌ ഒന്നിനു് ഞാലിയാകുഴി മാര്‍ ബസേലിയോസ്‌ ദയറായില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.

ഓതറ കീയത്ത് കെ.ഐ. ജോര്‍ജിന്റെയും നിരണം മാണിപ്പറമ്പില്‍ അന്നമ്മയുടെയും മൂന്നാമത്തെ മകനായി 1940 നവംബര്‍ 14ന് മധുരയില്‍ ജനിച്ചു. 1963-ല്‍ ശെമ്മാശനായി സ്ഥാനമേറ്റു. 1973-ല്‍ കശീശപട്ടം ലഭിച്ചു. കശീശപട്ടമേറ്റ ശേഷം കാരാപ്പുഴ ചാപപല്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.1979-ല്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ഒന്നാമന്‍ റമ്പാനായി ഉയര്‍ത്തി. 1985-ല്‍ എപ്പിസ്കോപ്പയായി പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍ വെച്ച് സ്ഥാനമേറ്റു.
1991-ലാണ് മെത്രാപ്പോലീത്തയായി സ്ഥാനമേറ്റത്. 1971 മുതല്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. ഹൃദയശുദ്ധീകരണം എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.

ജീവിതരേഖ

ഓതറ കീയത്ത്‌ റെയില്‍വേ ഉദ്യോഗസ്‌ഥനായിരുന്ന ജോര്‍ജിന്റെയും നിരണം മാണിപ്പറമ്പില്‍ അന്നമ്മയുടെയും പുത്രനായി 1940 നവംബര്‍ 14-നു മധുരയിലാണു ജനനം. കൊല്ലം ഫാത്തിമമാതാ കോളജില്‍നിന്നു ബിരുദവും, ലണ്ടന്‍ മാന്‍സ്‌ ഫീല്‍ഡ്‌ കോളേജില്‍നിന്നു ഹിബ്രൂ-സിറിയക്ക്‌ ഭാഷകളിലും ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നു വേദശാസ്‌ത്രത്തിലും ബിരുദാനന്തര ബിരുദങ്ങളും നേടി.

ലണ്ടനില്‍ കൗളിഫാദേഴ്‌സില്‍ സന്യാസപരിശീലനം നേടി. 1963-ല്‍ ശെമ്മാശപട്ടവും 1973-ല്‍ കശീശപട്ടവും ലഭിച്ചു. 1985-ല്‍ തിരുവല്ലായില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ മേല്‍പ്പട്ടസ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുത്തു. 1985-ല്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ എപ്പിസ്‌ക്കോപ്പയായി വാഴിച്ചു. 1985 ഓഗസ്‌റ്റ്‌ ഒന്നിനു കോട്ടയം ഭദ്രാസനത്തിന്റെ ചുമതലയേറ്റു.

പാമ്പാടി കെ. ജി. കോളജ്‌, പാമ്പാടി ബി. എം. എം. സി.ബി. എസ്‌. ഇ സ്‌കൂള്‍, ഞാലിയാകുഴി എം. ജി. എം എന്നിവയുടെ മാനേജര്‍ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഓര്‍ത്തഡോക്‌സ്‌ ചിത്രകലയായ ഐക്കണോഗ്രഫിയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്‌.

1971 മുതല്‍ കോട്ടയം ഓര്‍ത്തഡോക്‌സ്‌ െവെദീക സെമിനാരി അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. ഇപ്പോഴത്തെ പരിശുദ്ധ കാതോലിക്കാ ബാവാ ഉള്‍പ്പടെ അനേകം മെത്രാപ്പോലീത്താമാരുടെയും െവെദീകരുടെയും ഗുരുവായിരുന്നു മാര്‍ ഈവാനിയോസ്‌. ഹൃദയശുദ്ധീകരണം, നിര്‍ലേപം, മൗനത്തിന്റെ ലാവണ്യം എന്നീഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. സഭയിലെ പ്രമുഖ ധ്യാനഗുരുവായിരുന്നു.

കെ.ജി. ഇട്ടി (റിട്ട. മാനേജര്‍, പുനലൂര്‍ പേപ്പര്‍ മില്‍സ്‌), നിര്യാതനായ ക്യാപ്‌റ്റന്‍ കെ. ജി. തോമസ്‌, കെ. ജി. ജേക്കബ്‌ ( അബുദാബി), കെ. ജി. ഏബ്രഹാം (ദോഹ), മേരി ജോസ്‌ കുര്യന്‍ (കോട്ടയം) എന്നിവര്‍ സഹോദരങ്ങളാണ്‌. വെള്ളിയാഴ്ച വൈകിട്ട്‌ നാല്‌ വരെ ഭൗതികശരീരം പാമ്പാടി ദയറായില്‍ പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്നു വൈകിട്ട്‌ വാകത്താനത്തെ ഭദ്രാസന ആസ്‌ഥാനത്തേക്കു കൊണ്ടുപോയി. പാമ്പാടിയിലും വാകത്താനത്തുമായി ആയിരക്കണക്കിനു വിശ്വാസികള്‍ അന്തിമോപചാരമര്‍പ്പിച്ചു.ശനിയാഴ്ച ഓര്‍ത്തഡോക്‌സ്‌ സഭയുടെ എല്ലാ സ്‌ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

കോലഞ്ചേരി പള്ളി കേസ് മെയ്‌ 29 ലേക്ക് മാറ്റി

കൊച്ചി,ഏപ്രില്‍ 3: കോലഞ്ചേരി പള്ളി കേസ് മെയ്‌ 29 ലേക്ക് മാറ്റി

കോതമംഗലം ചെറിയ പള്ളിയുടെ വിധി നടത്തിപ്പു് ഹര്‍ജി സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി

കൊച്ചി,ഏപ്രില്‍ 3: കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയുടെ വിധി നടത്തിപ്പു് ഹര്‍ജി സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി. അന്ത്യോക്യന്‍ യാക്കോബായ വിഭാഗം അഭിഭാഷകര്‍ ഹാജരാകാഞ്ഞതിനാലാണ് മാറ്റിയത്.

പിറവം പള്ളി: വികാരി സ്ഥാനത്തിനടുത്ത കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഫാ. വട്ടക്കാട്ടിലിനെ തടയാനാവില്ലെന്നു് പള്ളിക്കോടതി വിധി

പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി
-കടപ്പാട്: ക്യാപ്റ്റന്‍- വിക്കിമീഡിയ കോമണ്‍സ്
കൊച്ചി, ഏപ്രില്‍ 2: പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളി വികാരി ഫാ. സഖറിയാ വട്ടക്കാട്ടില്‍ പള്ളിയിൽ പ്രവേശിക്കുന്നതോ വിശുദ്ധ കുര്‍ബാന നടത്തുന്നതോ വികാരി എന്ന നിലയിൽ പ്രവര്‍ത്തിക്കുന്നതോ തടയുവാൻ പാടില്ലെന്ന് പള്ളിക്കോടതി ഉത്തരവായി. ഫാദര്‍ സ്കറിയ വട്ടക്കാട്ടില്‍ പിറവം സൈന്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ വികാരി ആയി പ്രവര്‍ത്തിക്കുന്നതിനെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടയുന്നതില്‍ നിന്നു് പോലീസ് സംരക്ഷണം നല്കണമെന്ന് അവശ്യപെട്ടു് അദ്ദേഹം ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു് വിധി.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.